കുവൈറ്റ് സിറ്റി: രാജ്യത്തിന് നേരെയുണ്ടായ ഇറാൻ്റെ അധിനിവേശത്തെ തുടർന്ന് തകരാറിലായ വൈദ്യുത ശൃംഖല പൂർണ്ണ ശേഷിയിലാക്കാനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ സ്വദേശികളോടും വിദേശികളോടും കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് പകൽ 11:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ അടിയന്തര പ്രസ്താവനയിൽ വ്യക്തമാക്കി. ഉപഭോഗം കുറയ്ക്കുന്നത് ദേശീയ പവർ ഗ്രിഡിൻ്റെ സമ്മർദ്ദം ലഘൂകരിക്കാനും അറ്റകുറ്റപ്പണികൾ നടത്തുന്ന സാങ്കേതിക വിഭാഗത്തിന് വേഗത്തിൽ ജോലി പൂർത്തിയാക്കാനും സഹായിക്കും.
നിലവിലെ പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾക്കായി ചില പ്രധാന മുൻകരുതൽ നിർദ്ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. എയർ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കുക, ആളില്ലാത്ത മുറികളിലെയും സ്ഥലങ്ങളിലെയും എയർ കണ്ടീഷണറുകളും ലൈറ്റുകളും പൂർണ്ണമായി ഓഫ് ചെയ്യുക, അത്യാവശ്യമല്ലാത്ത മറ്റ് വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പീക്ക് സമയങ്ങൾക്ക് ശേഷമുള്ള സമയങ്ങളിലേക്ക് മാറ്റിവെക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. രാജ്യത്തെ ഊർജ്ജ ശൃംഖലയെ എത്രയും വേഗം പൂർണ്ണ സജ്ജമാക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക നിർദ്ദേശങ്ങളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.





More Stories
വ്യോമാക്രമണത്തിൽ കുവൈറ്റിലെ വൈദ്യുതി-ജലശുദ്ധീകരണ പ്ലാൻ്റിൽ തീപിടിത്തം; വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ദേശീയ ദൗത്യത്തോട് സഹകരിക്കണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം
കുവൈറ്റ് വിമാനത്താവളത്തിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു; ഫ്ലൈറ്റുകൾ പുനഃക്രമീകരിച്ച് കുവൈറ്റ് എയർവേസ്
തുടർച്ചയായ വ്യോമാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് കുവൈറ്റ് സൈന്യം ; ജനങ്ങൾ ശാന്തത പാലിക്കണമെന്ന് നിർദേശം