കുവൈറ്റ് സിറ്റി: രാജ്യത്ത് വലിയ തോതിലുള്ള സർക്കാർ ട്രാൻസ്‌ഫോർമറുകളും കേബിളുകളും മോഷ്ടിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സംഘത്തെ ക്യാപിറ്റൽ ഗവർണറേറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് പിടികൂടി .
പിടിയിലായവരിൽ നിന്ന് മോഷണ മുതലുകൾ കണ്ടെടുത്തതായും പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോഷ്ടിച്ച കേബിളുകൾ വാങ്ങി വീണ്ടും വിൽക്കുന്നതിൽ പങ്കുള്ള ബംഗ്ലാദേശി, ഇന്ത്യൻ പൗരന്മാരെ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തു.
സംഭരണത്തിനായി ഉപയോഗിച്ച വീടിന്റെ ഉടമസ്ഥനും കൂട്ടാളിയുമായ ഒരു കുവൈറ്റ് പൗരന്റെ പങ്കാളിത്തവും അധികൃതർ സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി