കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ, ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), ആർ.ഇ.ജി ലേണിംഗ് സെൻറർ, ജസീറ എയർവേസ് എന്നിവ സംയുക്തമായി നാട്ടിൽ കുടുങ്ങിയിരുന്ന ആരോഗ്യ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തിലെത്തിച്ചു. യാത്രാ പ്രതിസന്ധി മൂലം തിരികെ വരാൻ സാധിക്കാതിരുന്ന നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം ആളുകളടങ്ങുന്ന ആദ്യ ബാച്ച് യാത്രക്കാർ കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് കുവൈത്തിലെത്തിയത്.

വാർഷിക അവധിക്കായി നാട്ടിലായിരുന്ന നിരവധി ആളുകളുടെ അവധി കാലാവധി അവസാനിക്കുകയും, ജോലിയിൽ തിരിച്ചുചേരേണ്ട സമയം അതിക്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇൻഫോകിൻ്റെ ഇടപെടൽ വലിയ ആശ്വാസമായന്നു യാത്രക്കാർ അഭിപ്രായപ്പെട്ടു.
ഇൻഫോക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ അംഗങ്ങളുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കൂടെ എപ്പോഴും ഉണ്ടാവുമെന്നും, അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇൻഫോകിൻ്റെ അടുത്ത വിമാന സർവീസ് മാർച്ച് 27ന് ആണ്. വ്യോമപാത അടച്ചതിനെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി