കുവൈറ്റ് സിറ്റി: താമസ നിയമത്തിലെ ആർട്ടിക്കിൾ 22 (കുടുംബ വിസ) ലംഘിച്ചവർക്ക് പദവി ക്രമീകരിക്കാൻ അവസരം നൽകിക്കൊണ്ടുള്ള യാതൊരു തീരുമാനവും സർക്കുലറും പുറപ്പെടുവിച്ചിട്ടില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയും ചില മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം അറിയിച്ചു.
താമസ നിയമ ലംഘകർക്ക് വിസ സ്റ്റാറ്റസ് മാറ്റാൻ പൊതുമാപ്പ് അനുവദിച്ചതായുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത്തരം വാർത്തകൾ തികച്ചും വ്യാജമാണ് എന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ (മുമ്പ് ട്വിറ്റർ) അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഏത് തീരുമാനങ്ങളും സർക്കുലറുകളും ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോഴും പങ്കുവെക്കുമ്പോഴും കൃത്യത ഉറപ്പാക്കണമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള പ്രസ്താവനകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോടും മാധ്യമങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി