ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ് ആരംഭിച്ചതിന് ശേഷം 1,807 റെസിഡൻസി നിയമലംഘകർ കുവൈത്ത് വിട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
അവരിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 18 റസിഡൻസി ആയിരുന്നു, എന്നാൽ വിസിറ്റ് വിസ കാലഹരണപ്പെട്ട കുറച്ച് പേരും രാജ്യം വിടാനുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി.
പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ സ്‌പോൺസർമാരുടെ കൈവശം ഇരിക്കുകയോ ചെയ്‌ത 2,801 പ്രവാസികൾ രാജ്യം വിടാനുള്ള യാത്രാരേഖകൾ എംബസികളിൽ നിന്ന് നേടിയെടുത്തതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു .





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും