കുവൈറ്റ് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും, അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ കുവൈറ്റ് മുനിസിപ്പാലിറ്റി ജലീബ് അൽ ഷുയൂഖിൽ ആരംഭിച്ചു. 67 അനധികൃതവും, ജീർണ്ണിച്ചതുമായ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്.
മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്‌ഫൂറിന്റെ മേൽനോട്ടത്തിലാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. നഗര സുരക്ഷയും, നിയമപരമായ പാലനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
നവംബർ 4-ന് മുനിസിപ്പാലിറ്റി ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് ഒഴിയുന്നതിനായി രണ്ടാഴ്ചത്തെ അന്ത്യശാസനം നൽകിയിരുന്നു. ഏതു നിമിഷവും തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഈ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ജലീബ് അൽ ഷുയൂഖ് മേഖലയിൽ സുരക്ഷിതമല്ലാത്തതും, നിയമലംഘനം നടത്തി നിർമ്മിച്ചതുമായ കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണിത്. പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, നഗര സൗന്ദര്യം വീണ്ടെടുക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി