ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ് ആരംഭിച്ചതിന് ശേഷം 1,807 റെസിഡൻസി നിയമലംഘകർ കുവൈത്ത് വിട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
അവരിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 18 റസിഡൻസി ആയിരുന്നു, എന്നാൽ വിസിറ്റ് വിസ കാലഹരണപ്പെട്ട കുറച്ച് പേരും രാജ്യം വിടാനുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി.
പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ സ്‌പോൺസർമാരുടെ കൈവശം ഇരിക്കുകയോ ചെയ്‌ത 2,801 പ്രവാസികൾ രാജ്യം വിടാനുള്ള യാത്രാരേഖകൾ എംബസികളിൽ നിന്ന് നേടിയെടുത്തതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു .
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.