കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
അപകടം നടന്നയുടൻ തന്നെ കുവൈത്തിലെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും വൈദ്യപരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അമേരിക്കൻ സൈനിക നേതൃത്വവുമായി കുവൈത്ത് അധികൃതർ നേരിട്ട് ആശയവിനിമയം നടത്തിവരികയാണ്. അപകടകാരണം കണ്ടെത്താൻ ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധർ സംയുക്തമായി പരിശോധന നടത്തും. വിമാനം തകരാനുണ്ടായ സാഹചര്യം വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി