കു വൈറ്റ് സിറ്റി: കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിൽപെട്ട മഹബൂല മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ വ്യാപക സുരക്ഷാ പരിശോധനയിൽ നിയമലംഘകരായ 220 പേർ പിടിയിലായി. രാജ്യത്ത് ക്രമസമാധാനവും നിയമപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത്.
അഹ്മദി ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ അഹമ്മദ് അൽ സബാഹിന്റെ സാന്നിധ്യത്തിൽ നടന്ന പരിശോധനയ്ക്ക് പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനൈഫി, ട്രാഫിക് ആന്റ് ഓപ്പറേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഫഹദ് അൽ അസ്മി എന്നിവർ നേരിട്ട് നേതൃത്വം നൽകി.
പരിശോധനയിൽ വിവിധ ക്രിമിനൽ, സുരക്ഷാ കേസുകളിൽ തിരയപ്പെട്ടിരുന്ന 109 പേരും, ഇഖാമ കാലാവധി കഴിഞ്ഞ 62 പേരും, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 31 പേരും പിടിയിലായി. കൂടാതെ ലഹരിയിലായിരുന്ന 11 പേരെയും, മയക്കുമരുന്നും മദ്യക്കുപ്പികളുമായി 8 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. 790 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്ത സംഘം, തിരച്ചിൽ നടത്തുന്ന 9 വാഹനങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ എല്ലാവരെയും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.





More Stories
കുവൈറ്റ് ജാബ്രിയക്ക് സമീപം കിംഗ് ഫഹദ് റോഡിൽ [ റോഡ് 30 ] സെപ്റ്റംബർ 13 വരെ ഗതാഗത നിയന്ത്രണം
കുവൈറ്റ് അൽ-മസായേൽ മേഖലയിൽ വീട് കേന്ദ്രീകരിച്ച് അനധികൃത കുത്തിവയ്പ്പ് ചികിത്സ : വനിതാ ഡോക്ടർ പിടിയിൽ
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്