കുവൈറ്റ് സിറ്റി, ജൂൺ 6: കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. രാജ്യത്തിൻറെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ (Air Defence Systems) ശക്തമായി നേരിട്ടു . വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തുടനീളം അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ ജനങ്ങളിൽ ആശങ്ക പരത്തിയെങ്കിലും, ഇത് വ്യോമപ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകൾ ആകാശത്തുവെച്ച് വിജയകരമായി തടഞ്ഞു തകർത്തതിന്റേതാണെന്ന് (Interception Operations) അധികൃതർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ആർമി ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു