കുവൈറ്റ് സിറ്റി: കുവൈറ്റ് നാവികസേനയുടെ തത്സമയ വെടിവെപ്പ് പരിശീലനം (Live Ammunition Shooting Exercises) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. ഈ സമയങ്ങളിൽ പൊതുജനം നിശ്ചിത കടൽമേഖലയിൽ പ്രവേശിക്കരുതെന്ന് സൈന്യത്തിന്റെ ധാർമ്മിക മാർഗ്ഗനിർദ്ദേശ, പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പരിശീലനം നടക്കുക.
പരിശീലന മേഖലകൾ
നിശ്ചയിക്കപ്പെട്ട മറൈൻ ഷൂട്ടിംഗ് റേഞ്ചിന്റെ (Marine Shooting Range) പരിധിയിലായിരിക്കും വെടിവെപ്പ് പരിശീലനം. കടലിൽ പോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കേണ്ട പ്രദേശങ്ങൾ താഴെ പറയുന്നവയാണ്:
റാസ് അൽ-ജുലൈഅയുടെ കിഴക്ക് ഭാഗത്ത് നിന്ന് 16.5 നോട്ടിക്കൽ മൈൽ അകലെ തുടങ്ങി ഖാറു ദ്വീപ് വരെയുള്ള ഭാഗം.
റാസ് അൽ-സൂറിന്റെ കിഴക്ക് ഭാഗത്ത് നിന്ന് 6 നോട്ടിക്കൽ മൈൽ അകലെ തുടങ്ങി ഉമ്മുൽ മറാദിം ദ്വീപ് വരെയുള്ള ഭാഗം.
പൗരന്മാരും താമസക്കാരും ഈ ദിവസങ്ങളിൽ പരിശീലന മേഖലകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുനിൽക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി