രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധി മേഖലകളിലൊന്നായ ജലീബ് അൽ-ഷുയൂഖിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സമഗ്ര പദ്ധതിയുമായി കുവൈറ്റ് സർക്കാർ. പ്രദേശം പൂർണ്ണമായി സർക്കാർ ഏറ്റെടുത്ത് (Expropriation) പുതിയ പാർപ്പിട പദ്ധതികൾ നടപ്പിലാക്കാനും, സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമ്മാണങ്ങൾക്കാണ് അധികൃതർ ഒരുങ്ങുന്നത്.
വർഷങ്ങളായി തുടരുന്ന ജനപ്പെരുപ്പം, നിയമലംഘനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സുരക്ഷാ ഭീഷണി എന്നിവ ജലീബ് അൽ-ഷുയൂഖിനെ രാജ്യത്തെ ഒരു “പ്രതിസന്ധി കേന്ദ്രമാക്കി” മാറ്റിയിരുന്നു. ഈ സാഹചര്യത്തിനാണ് സർക്കാർ ഇപ്പോൾ അറുതിവരുത്താൻ ശ്രമിക്കുന്നത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
വാടക വീടുകൾ കുടുംബ ഭവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തും ,
വ്യാവസായിക മേഖലകളിൽ തൊഴിലാളി പാർപ്പിടങ്ങൾ അനുവദിക്കൽ ,
കൃഷിഭൂമിയിൽ തൊഴിലാളികൾക്ക് താമസ സൗകര്യം അനുവദിക്കുൽ.
വൻകിട പദ്ധതികളിലെ ജീവനക്കാരെ പാർപ്പിക്കുന്നതിന് സംഭരണ പെർമിറ്റുകൾ നൽക്കും,
നിയമലംഘകർക്ക് അവരുടെ സ്വത്ത് പദവി ക്രമപ്പെടുത്തുന്നതിന് ഒരു ഗ്രേസ് പിരീഡ് നൽക്കും. പ്രത്യേകിച്ച് സഹ-ഉടമസ്ഥാവകാശ ഡാറ്റ അപൂർണ്ണമാണെങ്കിൽ,
പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് തൊഴിലാളികളെ നിർദ്ദിഷ്ട സർക്കാർ, സ്വകാര്യ പ്രോജക്ട് സൈറ്റുകളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നു ,
പ്രദേശത്തെ ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗിക അറ്റകുറ്റപ്പണികൾ നടത്തും .
കുവൈറ്റ് മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായാണ് ഈ ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം നിർണായകമാകുമെന്നാണ് സർക്കാർ കരുതുന്നത്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല