കുവൈറ്റ് സിറ്റി: ജോർദാനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യു.എ.ഇ) നേരെ നടത്തിയ ഡ്രോൺ ആക്രമണങ്ങളെയും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും മേലുള്ള കടുത്ത ലംഘനമാണ് ഈ അക്രമങ്ങളെന്ന് കുവൈറ്റ് വ്യക്തത വരുത്തി.
മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്ന നടപടിയാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജോർദാനോടും യു.എ.ഇയോടും കുവൈറ്റ് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈറ്റിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റിന്റെ കടുത്ത നിലപാട്.





More Stories
കുവൈറ്റ് അബു ഫത്തീറ ‘ഖുറൈൻ മാർക്കറ്റിൽ’ സംയുക്ത സർക്കാർ ഏജൻസികളുടെ ശക്തമായ സുരക്ഷാ പരിശോധന : നിരവധി പേർ പിടിയിൽ
ആഗോള സമൃദ്ധി സൂചികയിൽ അറബ്-ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി കുവൈറ്റ് ; ആഗോളതലത്തിൽ 50-ാം സ്ഥാനം
കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി