ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോഴിയിറച്ചിയുടെ വിലയിൽ 25 ശതമാനം വർദ്ധനവ്. റഷ്യൻ-ഉക്രേനിയൻ യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ തുടർച്ചയാണ് ഈ ഉയർച്ചയ്ക്ക് കാരണമെന്ന് സഹകരണ സംഘ മേഖലയിലെയും സൂപ്പർമാർക്കറ്റുകളിലെയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
തീറ്റ വിലയിലുണ്ടായ വർധനയും ഇതിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടുന്നതായും ചൂണ്ടിക്കാട്ടി.
ശീതീകരിച്ചതുമായ അല്ലാത്തതുമായ കോഴിയിറച്ചി വാങ്ങുന്നതിനുള്ള ആവശ്യം കടകളിലും സൂപ്പർമാർക്കറ്റുകളിലും 40% വർദ്ധിച്ചു. ചില പ്രാദേശിക കമ്പനികളിൽ നിന്ന് ജംബോ ചിക്കന്റെ വില 1.300 ദിനാറിനും ചെറുത് 1.200 ദിനാറിനും വിറ്റഴിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. അതേസമയം ചില കൂടുകളിലും മൊത്ത വിപണികളിലും കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയിലെ ഈ വർധന അപ്രതീക്ഷിതമായി ഉയർന്നതായി ഉപഭോക്താക്കൾ സൂചിപ്പിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി