കുവൈറ്റ് സിറ്റി : ഏകദേശം 20,000 പ്രവാസികൾ ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ ലംഘിക്കുകയും സന്ദർശനത്തിന് വന്ന ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുകയും ചെയ്തതായി അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു.റിപ്പോർട്ട് പ്രകാരം , കുടുംബ സന്ദർശന വിസകൾ നൽകുന്നത് കുവൈറ്റ് പൂർണ്ണമായും നിർത്തിയതിന്റെ കാരണം ഇതാവാം.നിലവിൽ റസിഡൻസ് സെക്ടറിന്റെ അണ്ടർസെക്രട്ടറിയും റസിഡൻസ് അഫയേഴ്‌സ് ജനറൽ ഡയറക്ടറും പരിമിതമായ വിസകൾ മാത്രമാണ് അനുവദിച്ചിരുന്നത്.
ഫാമിലി വിസിറ്റ് വിസ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. വിസകൾ എപ്പോൾ വീണ്ടും തുറക്കുമെന്ന് ഇത് വരെ ഉത്തരവുകൾ വന്നിട്ടില്ല .
വാണിജ്യ സന്ദർശന വിസകൾ നിർത്തിയിട്ടില്ല.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു