ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുമുള്ള സംവിധാനത്തിൽ ഭേദഗതി വരുത്താൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സമ്മതിച്ചു.
തീരുമാനമനുസരിച്ച്, പ്രാദേശിക കൈമാറ്റം ആവശ്യമില്ലാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ തൊഴിലുടമയെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുവദിക്കുന്നു. മുൻ തീരുമാനം തൊഴിലുടമയ്ക്ക് പുറത്ത് നിന്ന് പരിമിതമായ എണ്ണം തൊഴിലാളികളെ മാത്രമേ റിക്രൂട്ട് ചെയ്യാൻ അനുവദിക്കൂ, ബാക്കിയുള്ള ഒഴിവുകളിലേക്ക് കുവൈറ്റിനുള്ളിൽ നിന്ന് പ്രാദേശികമായി റിക്രൂട്ട് ചെയ്യാൻ തൊഴിലുടമകളെ നിർബന്ധിതരാക്കി, ഇത് തൊഴിലാളികളുടെ ക്ഷമത്തിനും ശമ്പള വർദ്ധനവിനും കാരണമായി.
ആദ്യ തവണ വർക്ക് പെർമിറ്റിന് 150 ദിനാറും 3 വർഷത്തിനുള്ളിൽ മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് 300 ദിനാറും അധിക ഫീസ് ചുമത്താനും തീരുമാനമുണ്ട്. രണ്ട് സാഹചര്യങ്ങളിലും, കൈമാറ്റത്തിന് തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്. ജൂൺ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും.
റസിഡൻസി വ്യാപാരം പരിമിതപ്പെടുത്താനും തൊഴിലുടമകൾക്ക് അവരുടെ വാണിജ്യ പ്രവർത്തനങ്ങൾ എളുപ്പമാക്കാനുമാണ് തീരുമാനം.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു