കുവൈറ്റ് സിറ്റി: ഇന്ന് ബുധനാഴ്ച (04/03/26) കുവൈറ്റ് ലക്ഷ്യമാക്കി വന്ന മിസൈലുകളെയും ഡ്രോണുകളെയും സൈന്യം വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ ആകാശപരിധി ലംഘിച്ചെത്തിയ മിസൈലുകളുടെയും ഡ്രോണുകളുടെയും വലിയൊരു നിരയെയാണ് കുവൈറ്റ് വ്യോമസേനയും പ്രതിരോധ വിഭാഗവും ചേർന്ന് തകർത്തതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണ നീക്കം നടന്നതെന്നാണ് പ്രാഥമിക വിവരം. പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് സജ്ജമായതിനാൽ വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു. തകർക്കപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത മേഖലകളിലാണ് വീണത്.
സംഭവത്തെത്തുടർന്ന് രാജ്യത്തെ സുരക്ഷാ സന്നാഹങ്ങൾ പരമാവധി ശക്തമാക്കിയിട്ടുണ്ട്. അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈന്യം നിരീക്ഷണം കർശനമാക്കി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസിയും കുവൈറ്റിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രവാസികൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു