കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് മൂന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട്. സൈബർ സുരക്ഷാ സേവനങ്ങളിൽ വിദഗ്ധരായ ഗ്രൂപ്പ് ഐബി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് മോണിറ്റർ വെബ്‌സൈറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്. 2021ന്റെ രണ്ടാം പകുതിയിലും 2022ന്റെ ആദ്യ പകുതിയിലും ഗൾഫ് മേഖലയിലെ 42 കമ്പനികളെയാണ് അവർ ലക്ഷ്യംവച്ചത്.ഇതിൽ 33 ശതമാനം യു.എ.ഇയിലും 29 ശതമാനം സൗദി അറേബ്യയിലുമാണ്. 21 ശതമാനം എന്ന നിലയിലാണ് കുവൈത്ത് മൂന്നാം സ്ഥാനത്ത് വന്നത്.
2021 മധ്യത്തിനും 2022 മധ്യത്തിനും ഇടയിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ റാൻസംവയർ ആക്രമണങ്ങൾ ഉണ്ടായത് സൗദി അറേബ്യയിലെയും യു.എ.ഇ-യിലെയും സംഘടനകൾക്കെതിരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി