Times of Kuwait-Cnxn.tv
2004 ഡിസംബർ 26നാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്.
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ അതിതീവ്രഭൂചലനത്തിന്റെ പ്രതിഫലനമാണ് സുനാമിയായി രൂപാന്തരപ്പെട്ടത്. പതിനാല് രാജ്യങ്ങളെ അന്നത്തെ ദുരന്തം ബാധിച്ചു. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും സുനാമി അലകളെത്തി.
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂകമ്പത്തിൽ നൂറടിയിലധികം ഉയരത്തിലാണ് തിരമാലകൾ ഉയർന്ന് പൊങ്ങിയത്. ഇന്ത്യയിൽ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ തെക്കൻ തീരങ്ങളിൽ സുനാമി ദുരന്തം വിതച്ചു.
2,27,898 പേർ ദുരന്തത്തിൽ മരിച്ചതായാണ് കണക്ക്.
ഇന്ത്യയിൽ 16,000 ത്തോളം പേർക്കാണ് സുനാമിയിൽ ജീവൻ നഷ്ടമായത്.
തമിഴ്നാട്ടിൽ മാത്രം 7000 ത്തോളം പേരുടെ ജീവൻ സുനാമി കവർന്നു. 236 പേരാണ് കേരളത്തിൽ മരിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തിൽ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകൾ തകർന്നു.
More Stories
എയർ ഇന്ത്യ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ്
ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ഏകകണ്ഠമായ നിലപാട് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതിൻറെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം കുവൈറ്റ് സന്ദർശിക്കുന്നു
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു