കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) 464 പ്രവാസികളുടെ താമസ വിലാസങ്ങൾ തങ്ങളുടെ റെക്കോർഡുകളിൽ നിന്ന് റദ്ദാക്കി. വിലാസം റദ്ദാക്കപ്പെട്ടവർ 30 ദിവസത്തിനകം പുതിയ താമസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം കനത്ത പിഴ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽയൂം’ വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
കെട്ടിട ഉടമകൾ നൽകിയ ഔദ്യോഗിക സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തിലും, രജിസ്റ്റർ ചെയ്ത വിലാസങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനാലുമാണ് ഇത്രയും പേരുടെ വിലാസങ്ങൾ സിവിൽ ഐഡി റെക്കോർഡിൽ നിന്ന് നീക്കം ചെയ്തതെന്ന് പിഎസിഐ വ്യക്തമാക്കി. ബാധിക്കപ്പെട്ട വ്യക്തികൾ ആവശ്യമായ രേഖകൾ സഹിതം പിഎസിഐ ഓഫീസുകൾ നേരിട്ട് സന്ദർശിച്ചോ അല്ലെങ്കിൽ ‘സഹേൽ’ (Sahel) ആപ്ലിക്കേഷൻ വഴിയോ തങ്ങളുടെ പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ കൃത്യം 30 ദിവസത്തിനുള്ളിൽ വിലാസം പുതുക്കൽ നടപടികൾ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനകം വിവരങ്ങൾ പുതുക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം 100 കുവൈറ്റ് ദിനാർ വരെ പിഴ ചുമത്തും. വിലാസത്തിൽ മാറ്റം വരുത്താത്ത കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഈ പിഴത്തുക ഇരട്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.





More Stories
കുവൈറ്റ് ഫഹാഹീലിൽ സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതബന്ധം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം
ഫോൺ വിളികളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനമെന്ന പ്രചരണം വ്യാജം: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ഭാരതത്തിൻറെ 80 താമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കുവൈറ്റ് ഇന്ത്യൻ എംബസ്സി …