ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ദൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻഡ് സതീശന്റെ പേര് അംഗീകരിച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാരഥി
തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ ആകാംക്ഷകൾക്കാണ് ഇതോടെ വിരാമമായത്. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശനൊപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. പാർട്ടി എം.എൽ.എമാരുടെ അഭിപ്രായവും ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടും സതീശന് അനുകൂലമായതോടെയാണ് തീരുമാനം അദ്ദേഹത്തിലേക്ക് എത്തിയത്.
നിർണ്ണായകമായത് ഭരണവിരുദ്ധ തരംഗവും സതീശന്റെ നേതൃത്വവും
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം സഭയിലും പുറത്തും വി.ഡി. സതീശൻ നടത്തിയ പോരാട്ടങ്ങൾ യു.ഡി.എഫിന്റെ തിരിച്ചുവരവിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്.





More Stories
വിമാനയാത്ര സംബന്ധമായ പരാതികൾ ‘സഹേൽ’ ആപ്പ് വഴി സമർപ്പിക്കാൻ നിർദ്ദേശവുമായി കുവൈറ്റ് സിവിൽ ഏവിയേഷൻ
98 ദശലക്ഷം ദീനാറിന്റെ സാമ്പത്തിക തട്ടിപ്പ്: സ്വദേശിയും രണ്ട് അമേരിക്കക്കാരും അടക്കം 7 പേർക്ക് ജീവപര്യന്തം
മലങ്കര കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് പ്രവർത്തനം ആരംഭിച്ചു