കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുരക്ഷാ സാഹചര്യങ്ങൾക്കിടെയുണ്ടായ അനിഷ്ട സംഭവത്തിൽ 11 വയസ്സുകാരി കൊല്ലപ്പെട്ടു. മിസൈല്‍ അവശിഷ്ടങ്ങള്‍ (Shrapnel) ശരീരത്തിൽ തറച്ചുകയറിയാണ് പെൺകുട്ടി മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഇതേ കുടുംബത്തിലെ മറ്റ് നാല് പേരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കി.
പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത് പ്രകാരം , സംഭവസ്ഥലത്തുവെച്ച് തന്നെ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങളുടെ ആരോഗ്യനില നിലവിൽ സ്ഥിരതയുള്ളതാണെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. തുറസ്സായ സ്ഥലങ്ങളിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അസ്വാഭാവികമായ വസ്തുക്കളോ ലോഹാവശിഷ്ടങ്ങളോ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ സേനയെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ ദാരുണ സംഭവം. പ്രവാസി സമൂഹവും പ്രാദേശിക നിയമങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു