മരുന്നുകൾക്ക് ജി.സി.സിയിൽ ഏറ്റവും കുറഞ്ഞ വില കുവൈത്തിൽ
കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം മരുന്നുകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വില കുറച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2024 മെയ് മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ മൊത്തം 1,654 മരുന്നുകളുടെ വിലയിലാണ് കുറവ് വരുത്തിയത്.
പുതിയ വില നിലവാരം പ്രാബല്യത്തിൽ വന്നതോടെ, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ വെച്ച് മരുന്നുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യമെന്ന പദവി കുവൈത്തിന് കൈവന്നതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
ജീവൻരക്ഷാ മരുന്നുകൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം സാധാരണക്കാർക്ക് ചികിത്സാ ചെലവ് താങ്ങാനാവുന്ന പരിധിയിൽ നിർത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും വിപണിയിലെ മരുന്ന് വിലകൾ നിരീക്ഷിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി