മരുന്നുകൾക്ക് ജി.സി.സിയിൽ ഏറ്റവും കുറഞ്ഞ വില കുവൈത്തിൽ
കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം മരുന്നുകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വില കുറച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2024 മെയ് മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ മൊത്തം 1,654 മരുന്നുകളുടെ വിലയിലാണ് കുറവ് വരുത്തിയത്.
പുതിയ വില നിലവാരം പ്രാബല്യത്തിൽ വന്നതോടെ, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ വെച്ച് മരുന്നുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യമെന്ന പദവി കുവൈത്തിന് കൈവന്നതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
ജീവൻരക്ഷാ മരുന്നുകൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം സാധാരണക്കാർക്ക് ചികിത്സാ ചെലവ് താങ്ങാനാവുന്ന പരിധിയിൽ നിർത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും വിപണിയിലെ മരുന്ന് വിലകൾ നിരീക്ഷിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു