കുവൈറ്റ് സിറ്റി: കുവൈറ്റ് നാവികസേനയുടെ തത്സമയ വെടിവെപ്പ് പരിശീലനം (Live Ammunition Shooting Exercises) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. ഈ സമയങ്ങളിൽ പൊതുജനം നിശ്ചിത കടൽമേഖലയിൽ പ്രവേശിക്കരുതെന്ന് സൈന്യത്തിന്റെ ധാർമ്മിക മാർഗ്ഗനിർദ്ദേശ, പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പരിശീലനം നടക്കുക.
പരിശീലന മേഖലകൾ
നിശ്ചയിക്കപ്പെട്ട മറൈൻ ഷൂട്ടിംഗ് റേഞ്ചിന്റെ (Marine Shooting Range) പരിധിയിലായിരിക്കും വെടിവെപ്പ് പരിശീലനം. കടലിൽ പോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കേണ്ട പ്രദേശങ്ങൾ താഴെ പറയുന്നവയാണ്:
റാസ് അൽ-ജുലൈഅയുടെ കിഴക്ക് ഭാഗത്ത് നിന്ന് 16.5 നോട്ടിക്കൽ മൈൽ അകലെ തുടങ്ങി ഖാറു ദ്വീപ് വരെയുള്ള ഭാഗം.
റാസ് അൽ-സൂറിന്റെ കിഴക്ക് ഭാഗത്ത് നിന്ന് 6 നോട്ടിക്കൽ മൈൽ അകലെ തുടങ്ങി ഉമ്മുൽ മറാദിം ദ്വീപ് വരെയുള്ള ഭാഗം.
പൗരന്മാരും താമസക്കാരും ഈ ദിവസങ്ങളിൽ പരിശീലന മേഖലകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുനിൽക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്