ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുമുള്ള സംവിധാനത്തിൽ ഭേദഗതി വരുത്താൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സമ്മതിച്ചു.
തീരുമാനമനുസരിച്ച്, പ്രാദേശിക കൈമാറ്റം ആവശ്യമില്ലാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ തൊഴിലുടമയെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുവദിക്കുന്നു. മുൻ തീരുമാനം തൊഴിലുടമയ്ക്ക് പുറത്ത് നിന്ന് പരിമിതമായ എണ്ണം തൊഴിലാളികളെ മാത്രമേ റിക്രൂട്ട് ചെയ്യാൻ അനുവദിക്കൂ, ബാക്കിയുള്ള ഒഴിവുകളിലേക്ക് കുവൈറ്റിനുള്ളിൽ നിന്ന് പ്രാദേശികമായി റിക്രൂട്ട് ചെയ്യാൻ തൊഴിലുടമകളെ നിർബന്ധിതരാക്കി, ഇത് തൊഴിലാളികളുടെ ക്ഷമത്തിനും ശമ്പള വർദ്ധനവിനും കാരണമായി.
ആദ്യ തവണ വർക്ക് പെർമിറ്റിന് 150 ദിനാറും 3 വർഷത്തിനുള്ളിൽ മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് 300 ദിനാറും അധിക ഫീസ് ചുമത്താനും തീരുമാനമുണ്ട്. രണ്ട് സാഹചര്യങ്ങളിലും, കൈമാറ്റത്തിന് തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്. ജൂൺ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും.
റസിഡൻസി വ്യാപാരം പരിമിതപ്പെടുത്താനും തൊഴിലുടമകൾക്ക് അവരുടെ വാണിജ്യ പ്രവർത്തനങ്ങൾ എളുപ്പമാക്കാനുമാണ് തീരുമാനം.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്