ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുമുള്ള സംവിധാനത്തിൽ ഭേദഗതി വരുത്താൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സമ്മതിച്ചു.
തീരുമാനമനുസരിച്ച്, പ്രാദേശിക കൈമാറ്റം ആവശ്യമില്ലാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ തൊഴിലുടമയെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുവദിക്കുന്നു. മുൻ തീരുമാനം തൊഴിലുടമയ്ക്ക് പുറത്ത് നിന്ന് പരിമിതമായ എണ്ണം തൊഴിലാളികളെ മാത്രമേ റിക്രൂട്ട് ചെയ്യാൻ അനുവദിക്കൂ, ബാക്കിയുള്ള ഒഴിവുകളിലേക്ക് കുവൈറ്റിനുള്ളിൽ നിന്ന് പ്രാദേശികമായി റിക്രൂട്ട് ചെയ്യാൻ തൊഴിലുടമകളെ നിർബന്ധിതരാക്കി, ഇത് തൊഴിലാളികളുടെ ക്ഷമത്തിനും ശമ്പള വർദ്ധനവിനും കാരണമായി.
ആദ്യ തവണ വർക്ക് പെർമിറ്റിന് 150 ദിനാറും 3 വർഷത്തിനുള്ളിൽ മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് 300 ദിനാറും അധിക ഫീസ് ചുമത്താനും തീരുമാനമുണ്ട്. രണ്ട് സാഹചര്യങ്ങളിലും, കൈമാറ്റത്തിന് തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്. ജൂൺ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും.
റസിഡൻസി വ്യാപാരം പരിമിതപ്പെടുത്താനും തൊഴിലുടമകൾക്ക് അവരുടെ വാണിജ്യ പ്രവർത്തനങ്ങൾ എളുപ്പമാക്കാനുമാണ് തീരുമാനം.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി