ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തും : അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു .
കുവൈത്ത് കിരീടാവകാശി ശൈഖ് മിശാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ്, കുവൈറ്റ് സർക്കാർ, ജനങ്ങൾ എന്നിവരോട് നന്ദി പറഞ്ഞുകൊണ്ട് ഔദ്യോഗിക ജോലി ആരംഭിക്കുന്നതായും ഡോ. ആദർശ് സ്വൈക പറഞ്ഞു.
കോവിഡിന്റെ പ്രയാസങ്ങൾ ഒഴിഞ്ഞതോടെ വരും കാലങ്ങളിൽ ഇരു രാജ്യങ്ങളിലും ഉന്നതതലത്തിലുള്ള സന്ദർശനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇന്ത്യയും കുവൈത്തും പരമ്പരാഗത സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് സൂചിപ്പിച്ച അംബാസഡർ, ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും അടുപ്പമുള്ളതായും കൂട്ടിച്ചേർത്തു. കുവൈത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഇന്ത്യ പ്രധാനമാണ്.
അതേസമയം ഇന്ത്യയുടെ ഊർജ സുരക്ഷയിൽ കുവൈറ്റ് നിർണായകമാണെന്നും അംബാസഡർ പറഞ്ഞു. നല്ല ബന്ധം തുടരാൻ ഇരു രാജ്യങ്ങളുടെയും നേതൃത്വം അത്യന്തം പ്രാധാന്യം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്ന് പറഞ്ഞ അംബാസഡർ കോവിഡ് സമയത്ത് ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയ സഹായങ്ങൾ എടുത്തുപറഞ്ഞു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു