കുവൈറ്റ് സിറ്റി : ഏകദേശം 20,000 പ്രവാസികൾ ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ ലംഘിക്കുകയും സന്ദർശനത്തിന് വന്ന ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുകയും ചെയ്തതായി അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു.റിപ്പോർട്ട് പ്രകാരം , കുടുംബ സന്ദർശന വിസകൾ നൽകുന്നത് കുവൈറ്റ് പൂർണ്ണമായും നിർത്തിയതിന്റെ കാരണം ഇതാവാം.നിലവിൽ റസിഡൻസ് സെക്ടറിന്റെ അണ്ടർസെക്രട്ടറിയും റസിഡൻസ് അഫയേഴ്‌സ് ജനറൽ ഡയറക്ടറും പരിമിതമായ വിസകൾ മാത്രമാണ് അനുവദിച്ചിരുന്നത്.
ഫാമിലി വിസിറ്റ് വിസ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. വിസകൾ എപ്പോൾ വീണ്ടും തുറക്കുമെന്ന് ഇത് വരെ ഉത്തരവുകൾ വന്നിട്ടില്ല .
വാണിജ്യ സന്ദർശന വിസകൾ നിർത്തിയിട്ടില്ല.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ