കുവൈറ്റ് സിറ്റി : ഏകദേശം 20,000 പ്രവാസികൾ ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ ലംഘിക്കുകയും സന്ദർശനത്തിന് വന്ന ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുകയും ചെയ്തതായി അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു.റിപ്പോർട്ട് പ്രകാരം , കുടുംബ സന്ദർശന വിസകൾ നൽകുന്നത് കുവൈറ്റ് പൂർണ്ണമായും നിർത്തിയതിന്റെ കാരണം ഇതാവാം.നിലവിൽ റസിഡൻസ് സെക്ടറിന്റെ അണ്ടർസെക്രട്ടറിയും റസിഡൻസ് അഫയേഴ്‌സ് ജനറൽ ഡയറക്ടറും പരിമിതമായ വിസകൾ മാത്രമാണ് അനുവദിച്ചിരുന്നത്.
ഫാമിലി വിസിറ്റ് വിസ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. വിസകൾ എപ്പോൾ വീണ്ടും തുറക്കുമെന്ന് ഇത് വരെ ഉത്തരവുകൾ വന്നിട്ടില്ല .
വാണിജ്യ സന്ദർശന വിസകൾ നിർത്തിയിട്ടില്ല.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല