
ന്യൂസ് ബ്യൂറോ,ദില്ലി
ഗാന്ധിനഗര്‍: കൊവിഡ് വൈറസിന്റെ ഏതൊരു വകഭേദത്തെക്കാളും വ്യാപനശേഷി കൂടിയതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയ എക്സ് ഇ, ഗുജറാത്ത് സ്വദേശിയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മറ്റൊരു വകഭേദമായ എക്സ് എമ്മും സംസ്ഥാനത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് മുംബയില്‍ എക്സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് തള്ളിയിരുന്നു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം തെളിയിക്കാനായില്ലെന്നായിരുന്നു വിശദീകരണം. ഇന്‍സാകോഗ് ( ജനിതക ശ്രേണികരണവും വൈറസ് വ്യതിയാനവും പഠിക്കുന്നതിനായും നിരീക്ഷിക്കുന്നതിനായും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച സമിതി) മുംബയ് സ്വദേശിയില്‍ നിന്നും ശേഖരിച്ച സാമ്ബിള്‍ പരിശോധിച്ചതില്‍ എക്സ് ഇ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. കൊവിഡ് വകഭേദമായ ബി എ.1, ബി എ.2 എന്നീ ഉപവിഭാഗങ്ങള്‍ സംയോജിച്ച് രൂപപ്പെടുന്നതാണ് എക്സ് ഇ.
ബി എ.2 ഉപവിഭാഗത്തെക്കാളും വ്യാപനശേഷി കൂടിയ എക്സ് ഇ ജനുവരി 19ന് യു കെയിലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ പുതിയ വകഭേദം രാജ്യത്ത് മറ്റൊരു കൊവിഡ് തരംഗത്തിന് കാരണമാകുമോയെന്ന് ഇന്ത്യന്‍ വൈറോളജിസ്റ്റുകള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.









More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി