ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ പുതുതായി പത്തൊൻപത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നു. ഇതുവരെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളമുൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ പത്തിൽ കൂടുതൽ കേസുകളുണ്ട്.
77 പേർ ഇതുവരെ രോഗമുക്തരായി. അതേസമയം ഒമിക്രോണിന്റെ ഗുരുതര വ്യാപനത്തിന് തെളിവില്ലെന്ന് വിദഗ്ദ്ധസമിതി വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം.
പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ രാത്രികാല കർഫ്യു നീട്ടി. സംസ്ഥാനത്തെ എട്ട് നഗരങ്ങളിലെ രാത്രി കർഫ്യു ഈ മാസം 31 വരെയാണ് നീട്ടിയത്. ഹോട്ടലുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 75 ശതമാനം മാത്രമേ അനുവദിക്കൂ.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി