കുവൈറ്റ് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകൾ കുവൈറ്റ് നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. ചൊവ്വാഴ്ചയാണ് നാഷണൽ ഗാർഡിന്റെ ടാസ്ക് ഫോഴ്സ് ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചത്. രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് ഡ്രോണുകളുടെ നീക്കമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുപ്രധാനമായ സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ ജദാൻ പ്രസ്താവനയിൽ വ്യക്തമാക്കി. ശത്രുതാപരമായ നീക്കങ്ങളെയും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളെയും തടയാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികമായി വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഡ്രോണുകൾ വെടിവെച്ചിട്ട സാഹചര്യത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് വക്താവ് അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് ആർമി, പോലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി ചേർന്ന് നാഷണൽ ഗാർഡ് ഏകോപിതമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ഡ്രോണുകളും മിസൈലുകളും കുവൈറ്റ് ആകാശപരിധിയിൽ വെച്ച് പ്രതിരോധിച്ചിരുന്നു.








More Stories
കുവൈറ്റിന് നേരെ വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം; മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്ത് പ്രതിരോധ സേന
പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും; രാജ്യസഭയിൽ പ്രത്യേക പ്രസ്താവനയുമായി വിദേശകാര്യമന്ത്രി
യാത്രാ നിയന്ത്രണങ്ങൾ മൂലം വിദേശത്ത് കുടുങ്ങിയ പൊതുമേഖല ജീവനക്കാര്‍ക്ക് ആശ്വാസവുമായി കുവൈറ്റ് സര്‍ക്കാര്‍ ; കാലയളവ് സേവന കാലയളവായി കണക്കാക്കും