കുവൈത്ത് സിറ്റി: രാജ്യത്തെ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പരിശോധനകൾ കൂടുതൽ കർശനമാകുന്നു. ജനുവരി മാസത്തിൽ മാത്രം സ്ത്രീകളടക്കം ഏകദേശം 3,500 പ്രവാസികളെ നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്രയധികം നിയമലംഘകർ പിടിയിലായത്. താമസ നിയമം ലംഘിച്ചവർ, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ (അബ്സ്കോണ്ടിംഗ്), അനധികൃതമായി ജോലി ചെയ്തിരുന്നവർ, വിവിധ കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും.
കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി ക്രമീകരിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങളോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ പതിനായിരക്കണക്കിന് പ്രവാസികളെയാണ് നിയമലംഘനങ്ങളെ തുടർന്ന് കുവൈത്ത് തിരിച്ചയച്ചത്. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും വെല്ലുവിളിയാകുന്നവരെ കണ്ടെത്താൻ എല്ലാ ഗവർണറേറ്റുകളിലും ഏകോപിതമായ സുരക്ഷാ കാമ്പെയ്നുകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്