കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന ഈ പ്രതിഭാസം വ്യാഴാഴ്ച അതിരാവിലെ മുതൽ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ളിറാർ അൽ-അലി അറിയിച്ചതനുസരിച്ച്, വ്യാഴാഴ്ച രാത്രി വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞുനിൽക്കാനും ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ ഏഴ് അടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽതീരത്ത് എത്തുന്നവരും ജാഗ്രത പാലിക്കണം.
ബുധനാഴ്ച രാത്രി ആരംഭിക്കുന്ന മഴ വെള്ളിയാഴ്ച ഉച്ചവരെ തുടർന്നേക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു