കുവൈറ്റിൽ മെയ് 17 മുതൽ 24 വരെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനകളിൽ 402 പേർ അറസ്റ്റിലായതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ, ക്രിമിനൽ കേസുകളിൽ പ്രതികളായവരും, താമസാനുമതി കാലഹരണപ്പെട്ടവരും, തിരിച്ചറിയൽ രേഖകളില്ലാത്തവരും ഉൾപ്പെടുന്നു.
സുരക്ഷാ പരിശോധനകളിൽ 16,209 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും, 36 വാഹനങ്ങൾ പിടിച്ചെടുത്തതായും, 32 യുവാക്കൾ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, 38 പേർക്ക് അറസ്റ്റ് വാറന്റുകൾ ഉണ്ടായിരുന്നുവെന്നും, 142 വാഹനങ്ങൾ ജുഡീഷ്യൽ ഡിറ്റൻഷൻ, മോഷണം, ഹിറ്റ് ആൻഡ് റൺ കേസുകൾ എന്നിവയിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
മെയ് 18 മുതൽ 24 വരെ, എമർജൻസി പോലീസ് വിഭാഗം 2,322 സുരക്ഷാ ഓപ്പറേഷനുകൾ നടത്തി. ഈ സമയത്ത്, 736 സഹായ കോളുകൾക്ക് പ്രതികരിക്കുകയും, 154 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യുകയും, 4,633 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
കുവൈറ്റ് ഭരണകൂടം താമസ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും, നിയമലംഘകരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ സംരക്ഷിക്കുന്നത് നിയമപരമായ നടപടികൾക്ക്കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
More Stories
സ്വദേശികൾക്കും പ്രവാസികൾക്കും വലിയപെരുന്നാൾ ആശംസകൾ നേർന്ന് കുവൈറ്റ് അമീർ
താമസ / തൊഴിൽ വിസ സംബന്ധിച്ച പരാതികളും വിവരങ്ങളും സ്വീകരിക്കുന്നതിനായി 24/7 ഹോട്ട്ലൈൻ സേവനം ആരംഭിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ട്രാക്ക് വനിതാവേദി പായസ മത്സരവും നോർക്ക പ്രവാസി ബോധവൽക്കരണവും സംഘടിപ്പിച്ചു .