കുവൈത്ത് സിറ്റി: രാജ്യത്തെ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കുവൈത്ത് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. അംഗീകൃത കമ്പനികൾ വഴി മാത്രമേ ലിഫ്റ്റുകൾ സ്ഥാപിക്കാവൂ എന്നും, കൃത്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഇവ പ്രവർത്തിപ്പിക്കാവൂ എന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. സാങ്കേതിക പരിശോധനകളും അക്രഡിറ്റേഷൻ നടപടികളും പൂർത്തിയാക്കാതെ ഒരു ലിഫ്റ്റും പ്രവർത്തിപ്പിക്കാൻ പാടില്ല. അംഗീകൃത കമ്പനികളെ ഈ ചുമതല ഏൽപ്പിക്കുന്നത് വഴി ലിഫ്റ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും, അശാസ്ത്രീയമായ ഇൻസ്റ്റാളേഷൻ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബഹുനില പാർപ്പിട സമുച്ചയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, നിക്ഷേപ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ലിഫ്റ്റുകൾ ഒഴിച്ചുകൂടാനാവാത്ത സംവിധാനമാണ്. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിലുള്ള അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയും നിർബന്ധമാണ്. കെട്ടിട ഉടമകളും മാനേജ്‌മെന്റുകളും ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
ലിഫ്റ്റുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഫയർ ഫോഴ്സ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു