കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ-വിമോചന ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന പതാക ഉയർത്തൽ ചടങ്ങിനോടനുബന്ധിച്ച് ഞായറാഴ്ച കുവൈത്തിൽ സൈറണുകൾ പരീക്ഷണാടിസ്ഥാനത്തിൽ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണയായി രാവിലെ 10 മണിക്ക് നടക്കാറുള്ള പരിശോധന, പ്രത്യേക സാഹചര്യം പരിഗണിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
പതാക ഉയർത്തൽ ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സൈറൺ മുഴക്കുന്ന സമയത്തിൽ ഈ മാറ്റം വരുത്തിയത്. എന്നാൽ, വരും മാസങ്ങളിൽ പഴയതുപോലെ തന്നെ എല്ലാ മാസവും ആദ്യ വാരം രാവിലെ 10 മണിക്ക് തന്നെ പതിവ് പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്തെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സൈറൺ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷാ സന്നദ്ധതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. സൈറൺ മുഴങ്ങുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇത് ഒരു നിശ്ചിത സമയക്രമത്തിലുള്ള പരിശോധന മാത്രമാണെന്നും അധികൃതർ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്