കുവൈറ്റ് സിറ്റി:
ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് (ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്) കുവൈറ്റിലെ നികുതി അധികാരികളിൽ നിന്ന് വലിയ തുക നികുതി ഇനത്തിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. 4,48,793 കുവൈറ്റ് ദിനാർ (കെ.ഡബ്ല്യു.ഡി) ആണ് കുവൈറ്റ് അധികൃതർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 12.18 കോടി രൂപയോളം വരും.

കുവൈറ്റിലെ ഇൻസ്‌പെക്ഷൻ ആൻഡ് ടാക്സ് ക്ലെയിംസ് വിഭാഗത്തിൽ നിന്നാണ് ഡിസംബർ 8-ന് തങ്ങൾക്ക് ഉത്തരവ് ലഭിച്ചതെന്ന് ഇന്റർഗ്ലോബ് ഏവിയേഷൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലൂടെ അറിയിച്ചു.
നികുതി ചുമത്തിയത് തെറ്റാണെന്ന് വിശ്വസിക്കുന്നതായി കമ്പനി വ്യക്തമാക്കി. ഈ ഉത്തരവിനെതിരെ ഉചിതമായ നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതായും ഇന്റർഗ്ലോബ് കൂട്ടിച്ചേർത്തു.ലഭിച്ച നോട്ടീസിലെ നികുതി കണക്കുകൾ പ്രാദേശിക നിയമങ്ങൾക്കനുസൃതമാണോ എന്ന് പരിശോധിച്ച് വരികയാണെന്നും, അധികാരികളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം നികുതി ആവശ്യകതകൾ പതിവാണെന്നും, നിയമോപദേശം തേടി കമ്പനി ശക്തമായി പ്രതിരോധം തീർക്കുമെന്നും റിപ്പോർട്ടുകളുണ്ട്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി