കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധനകളും തെരച്ചിലുകളും ശക്തമാക്കിയതിന് പിന്നാലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ഏകദേശം 36,610 വിദേശികളെ കുവൈത്ത് നാടുകടത്തി. കഴിഞ്ഞ ആഴ്ച അവസാനത്തെ കണക്കുകൾ പ്രകാരമാണിത്. രാജ്യവ്യാപകമായി വിവിധ ഗവർണറേറ്റുകളിൽ സുരക്ഷാ കാമ്പയിനുകൾ ഊർജിതമാക്കിയതിനെ തുടർന്നാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്.
നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യക്കാർ ആണെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന സൂചന. താമസ, തൊഴിൽ നിയമലംഘനങ്ങൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെടൽ എന്നിവയാണ് നാടുകടത്തലിന്റെ പ്രധാന കാരണങ്ങൾ. നിയമലംഘനം രാജ്യത്ത് നിന്ന് നീക്കം ചെയ്യുന്നതിലൂടെ ഫലപ്രദമായി പരിഹരിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽ തടവ് ശിക്ഷയ്ക്ക് പകരം നാടുകടത്തൽ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. പൊതു സുരക്ഷയും സമൂഹ സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഉയർന്ന തോതിലുള്ള നാടുകടത്തലിന് കാരണം വിവിധ സുരക്ഷാ-ഭരണ വിഭാഗങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനമാണ്. ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, പബ്ലിക് സെക്യൂരിറ്റി, റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, ത്രികക്ഷി കമ്മിറ്റി എന്നിവയുൾപ്പെടെയുള്ള അധികൃതർ സംയുക്ത ഓപ്പറേഷനുകൾ ശക്തമാക്കി നിയമലംഘകരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
നാടുകടത്തൽ നടപടികൾ കാര്യക്ഷമവും വേഗത്തിലുമായാണ് പൂർത്തിയാക്കുന്നത്. നിയമപ്രകാരം നാടുകടത്തൽ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നുണ്ടെന്നും, നാടുകടത്തൽ ഉത്തരവ് സാധാരണയായി 10 ദിവസത്തിനുള്ളിൽ നടപ്പിലാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ