കുവൈത്ത് സിറ്റി/പ്രത്യേക ലേഖകൻ
മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന ചിത്രങ്ങളോ, ചിഹ്നങ്ങളോ, എഴുത്തുകളോ, ലോഗോകളോ അടങ്ങിയ വസ്ത്രങ്ങൾ, സാധനങ്ങൾ, അക്സസറികൾ എന്നിവ ധരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് ലഹരിമരുന്ന് വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം.
‘സേഫ്uഗാഡിംഗ് ഔർ ഹോംലാൻഡ്’ (Safeguarding Our Homeland) എന്ന പേരിൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക മുന്നറിയിപ്പ് പ്രകാരം, നിയമം ലംഘിക്കുന്ന വ്യക്തികൾക്ക് 500 ദിനാർ വരെ പിഴ ചുമത്തും. വസ്ത്രങ്ങൾ, പ്രിന്റ് ചെയ്ത വസ്തുക്കൾ, അക്സസറികൾ, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള മറ്റേതെങ്കിലും ഉൽപ്പന്നങ്ങൾ എന്നിവക്ക് ഈ വിലക്ക് ബാധകമാണ്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയോ, ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നവരുടെയോ ഒപ്പം കണ്ടാലും ഇനി ശിക്ഷ ലഭിക്കും.
- മയക്കുമരുന്നോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നവരുടെ സംഘത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ, അവർ വ്യക്തിപരമായി ലഹരി ഉപയോഗിച്ചില്ലെങ്കിൽ പോലും മൂന്ന് വർഷം വരെ തടവോ 5,000 ദിനാർ പിഴയോ അല്ലെങ്കിൽ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കാം.
പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവസ്തുക്കൾക്കെതിരായ രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. നിയമങ്ങൾ പാലിക്കാനും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്