കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 90 ശതമാനമായി കുറയ്ക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് അറിയിച്ചു. മയക്കുമരുന്ന് കടത്തുകാരുമായി മന്ത്രാലയം ഒരു “യഥാർത്ഥ യുദ്ധത്തിലാണ്” ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററിലെ (പുതിയതായി നവീകരിച്ച) പത്താമത്തെ വാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കൂടുതൽ ശക്തമായ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി സൂചിപ്പിച്ചു. പുതിയ നിയമത്തിൽ മയക്കുമരുന്ന് കടത്തുകാർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടികൾ തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് കൂട്ടിച്ചേർത്തു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി