ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് 2025 ജനുവരി 1 മുതൽ യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
ഇതു കൂടാതെ സർക്കാർ, ബാങ്കിംഗ് ഇടപാടുകളിലും ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.
3.5 ദശലക്ഷത്തിലധികം പൗരന്മാരും പ്രവാസികളും ഇതിനകം ബയോമെട്രിക് വിരലടയാളത്തിന് വിധേയരായിട്ടുണ്ടെന്ന് ഒരു റേഡിയോ അഭിമുഖത്തിനിടെ ജനറൽ ഡിപ്പാർട്ട്മെന്റ്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനൻ്റ്തലാൽ അൽ ഖാലിദി വെളിപ്പെടുത്തി . 972,253 സ്വദേശികളിൽ ഏകദേശം 956,000 പേർ ഈ പ്രക്രിയ പൂർത്തിയാക്കി, 16,000 പേർ ഇത് പൂർത്തിയാക്കാതെ അവശേഷിക്കുന്നു.
പ്രവാസികളെ സംബന്ധിച്ചിടത്തോളം, 2,685,000 ൽ 2,504,000 പേർ ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കി , 181,718 പേർ ഇനിയും പൂർത്തിയാക്കിയിട്ടില്ല. കൂടാതെ, 148,000 ബിദൂനികളിൽ 66,000 പേർ ഈ പ്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്, അതേസമയം 82,000 പേർ ഇനിയും ബാക്കിയാണ് .





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല