ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പാർപ്പിട നിയമ ലംഘകർക്ക് എതിരെയുള്ള സുരക്ഷാ പരിശോധന കർശനമായി തുടരുന്നു.
ഇന്ന് രാവിലെ ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പബ്ലിക് സെക്യൂരിറ്റി സെക്ടർ, ബ്നെയ്ദ് അൽ-ഖർ ഏരിയയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ, താമസ നിയമം ലംഘിച്ച 98 പേരെ അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രി, മന്ത്രാലയം അണ്ടർ സെക്രട്ടറി, പബ്ലിക് സെക്യൂരിറ്റി സെക്‌ടർ അണ്ടർ സെക്രട്ടറി എന്നിവരുടെ നിർദേശപ്രകാരം രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ റെയ്ഡ് തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ കാമ്പെയ്‌നുകൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചെറുകിട തൊഴിലാളികളെയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെയും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രാദേശിക അറബി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് നിന്ന് നാടുകടത്തുന്നതിന് മുമ്പ് പിടിക്കപ്പെടുന്ന നിയമലംഘകരെ പാർപ്പിക്കാൻ പ്രത്യേക സൈറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രം പറഞ്ഞു.ഗൾഫ് സുരക്ഷാ സഹകരണം അനുസരിച്ച് അറസ്റ്റിലായവർക്ക് അഞ്ച് വർഷത്തേക്ക് ഒരു ജിസിസി രാജ്യത്തേക്കും പ്രവേശിക്കാൻ കഴിയില്ല.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി