ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ബിജെപി വക്താവിൻ്റെ പരാമർശം ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലന്ന് അംബാസഡർ സിബി ജോർജ് പ്രസ്താവിച്ചു.
ബിജെപി വക്താവ് നടത്തിയ വിവാദ പരാമർശത്തിന് എതിരെ എതിർപ്പ് പ്രകടിപ്പിക്കുവാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിളിച്ച കൂടിക്കാഴ്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തെ, ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിൻ്റെ പേരിൽ ഔദ്യോഗിക പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്ത്യൻ അംബാസഡറെ കുവൈറ്റ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
യുക്തിരഹിതമായ ഈ പ്രസ്താവനകളുടെ പേരിൽ വക്താവിനെ സസ്പെൻഡ് ചെയ്യാനുള്ള ഇന്ത്യൻ ഭരണകക്ഷിയുടെ നടപടികളെ മന്ത്രാലയം സ്വാഗതം ചെയ്തു. എന്നിരുന്നാലും, മിതത്വത്തിന്റെ എല്ലാ ഘടകങ്ങളെയും എതിർക്കുന്ന അത്തരം തീവ്രവും നീചവുമായ പ്രസ്താവനകൾക്ക് കുറ്റവാളിയുടെ ഭാഗത്തുനിന്ന് പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത്തരം പ്രസ്താവനകൾ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അംബാസഡർ അറിയിച്ചു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനും നാനാത്വത്തിൽ ഏകത്വത്തിൽ അധിഷ്ഠിതമായ ശക്തമായ സാംസ്കാരിക പാരമ്പര്യങ്ങൾക്കും അനുസൃതമായി, ഇന്ത്യാ ഗവൺമെന്റ് എല്ലാ മതങ്ങൾക്കും ഏറ്റവും ഉയർന്ന ബഹുമാനം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകീർത്തികരമായ പരാമർശം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളത കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഇത്തരം പ്രവണതകൾക്കെതിരെ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അംബാസഡർ ആഹ്വാനം ചെയ്തു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല