Times of Kuwait
കുവൈറ്റ് സിറ്റി : ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്നും നേരിട്ടുള്ള ആദ്യ വിമാനം കുവൈറ്റിൽ എത്തി. ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഉള്ള വിലക്ക് ദീർഘിപ്പിച്ചതിനാൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള എയർ ബബിൾ കരാറിന്റെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാവിലെ എത്തി. 174 യാത്രക്കാരുമായി വിമാനം ഇന്ന് രാവിലെ ആറുമണിയോടെയാണ് ജസീറ എയർവെയ്സ് വിമാനം കുവൈറ്റിൽ എത്തിയത്.
നേരത്തെ,കുവൈറ്റ് മന്ത്രിസഭ കുവൈറ്റിലേക്ക് വരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 10,000 ആക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിൽനിന്ന് യാത്രാ അനുമതി നൽകിയതിനു ശേഷമായിരുന്നു തീരുമാനമെടുത്തത്. അസ്ട്രസെനെക്ക, മോഡേണ, ഫൈസർ, ജോൺസൺ തുടങ്ങിയ അംഗീകൃത വാക്സിനുകൾ വഴി യാത്രക്കാർക്ക് പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന വ്യവസ്ഥകളോടെയാണിത്.
ഇന്ത്യയിൽ നിന്നുള്ള വരവിനുള്ള പ്രതിദിന ക്വാട്ട ആഴ്ചയിൽ 5378 ആയി നിശ്ചയിച്ചിട്ടുണ്ട്, ഇത് പ്രതിദിനം 768 ന് തുല്യമാണ്, ഇത് കുവൈറ്റ്- ഇന്ത്യൻ വിമാന കമ്പനികൾക്ക് തുല്യമായി വിഭജിച്ച് നൽകിയിരിക്കുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ