ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആറുമാസത്തിലധികം കുവൈറ്റിന് പുറത്ത് കഴിയുന്നവരുടെ താമസം രേഖ റദ്ദാക്കാൻ നിർദ്ദേശം.ഈ വർഷം നവംബർ ഒന്ന് മുതൽ “കുടുംബ വിസ” കൈവശം വച്ചിരിക്കുന്ന താമസക്കാർക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാൻ കഴിയില്ല. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് ഈ തീരുമാനം.
മെയ് 1-ന് മുമ്പ് രാജ്യം വിട്ടവർ നവംബർ ഒന്നിന് മുമ്പ് മടങ്ങി എത്തിയില്ലെങ്കിൽ താമസ രേഖ റദ്ദാക്കപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
വിസ നമ്പർ 22 , 24 എന്നിവയ്ക്കും ഇതേ നടപടിക്രമം സ്വീകരിക്കാനുള്ള സാധ്യത ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ തീവ്ര വ്യാപനതോടെയാണ് മുമ്പുണ്ടായിരുന്ന നിയമത്തിലെ ഇളവ് നൽകി ഓൺലൈൻ വഴി വിസ പുതുക്കുവാനും ആറുമാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തുള്ളവർക്ക് മടങ്ങാനും അനുമതി നൽകിയിരുന്നത്.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.