ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്ത് പുകവലിയുടെ ഉയർന്ന നിരക്കിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സമീപകാല പഠനങ്ങൾ പ്രകാരം കുവൈറ്റിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ പുകവലി നിരക്ക് 29 ശതമാനമായും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ സിഗരറ്റും ഷിഷയും വലിക്കുന്നവരുടെ നിരക്കും വർധിച്ചതായി കുവൈറ്റ് സൊസൈറ്റി ഫോർ കോംബാറ്റിംഗ് സ്മോക്കിംഗ് ആൻഡ് ക്യാൻസർ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദഗ്ധർ വെളിപ്പെടുത്തി. ക്യാൻസർ കേസുകളിൽ 16.3 ശതമാനവും സിഗരറ്റും ഷിഷയും വലിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് അവർ വിശദീകരിച്ചു. പുകവലിയുമായി ബന്ധപ്പെട്ട പ്രധാന ക്യാൻസർ ശ്വാസകോശ അർബുദമാണ്, ഒപ്പം മൂത്രാശയ അർബുദം, വൻകുടൽ അർബുദം എന്നിവയ്ക്കും കാരണമാകുന്നു. ലോക പുകയില വിരുദ്ധ ദിനത്തിൽ കുവൈറ്റിൽ പുകവലി വ്യാപിക്കുന്നത് പൗരന്മാരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് വിദഗ്ധർ ഊന്നിപ്പറഞ്ഞു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്