സർക്കാർ കരാറുകൾക്കും പ്രോജക്‌ടുകൾക്കും കീഴിൽ നിയമിക്കുന്ന തൊഴിലാളികളെ മറ്റ് മേഖലകളിലേക്ക് മാറ്റുന്നതിന് പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നവംബർ 3 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത് .
മാറ്റത്തിന് പാലിക്കേണ്ട അഞ്ച് വ്യവസ്ഥകൾ പ്രതിപാദിക്കുന്നു:
- സർക്കാർ കരാറോ പദ്ധതിയോ അവസാനിപ്പിച്ചിരിക്കണം.
- തൊഴിലാളികളെ ഇനി ആവശ്യമില്ലെന്ന് കരാറിൻ്റെയോ പ്രോജക്റ്റിൻ്റെയോ ഉത്തരവാദിത്തമുള്ള സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നൽകണം
- തൊഴിലാളിയെ സർക്കാർ കരാർ പ്രകാരം നിയമിച്ചിട്ട് ഒരു വർഷമെങ്കിലും കഴിഞ്ഞിരിക്കണം.
- തൊഴിലാളി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമ കൈമാറ്റം അംഗീകരിക്കണം.
- 350 ദിനാർ അധിക ഫീസ് നൽകണം.
More Stories
കുവൈറ്റിൽ നിന്ന് ദൃശ്യമായ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് ഭീഷണിയില്ലെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ്
നിയമലംഘനം കണ്ടെത്തിയ ഫർവാനിയയിലെ ഏഴോളം പ്രവാസി ബാച്ചിലർ അപ്പാർട്ടുമെന്റുകളിൽ വൈദ്യുതി വിച്ഛേദിച്ചു.
തിരുവല്ല കുന്നന്താനം സ്വദേശി കുവൈറ്റിൽ നിര്യാതനായി