കുവൈറ്റിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ താമസ, തൊഴിൽ നിയമ ലംഘകരായ 2,700 വിദേശികളെ നാടുകടത്തി .
കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 2025 ഏപ്രിൽ മാസത്തിൽ മാത്രം 2,700 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കുന്നതിനായി വ്യാപകമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണ്.
2024-ൽ മാത്രം 35,000 വിദേശികളെ കുവൈത്ത് നാടുകടത്തിയിരുന്നു. ഇതിൽ ഭൂരിഭാഗവും താമസ നിയമലംഘകരാണ്. നാടുകടത്തലിനായി തടവിലാക്കപ്പെട്ടവരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട് .
കഴിഞ്ഞ നാല് വർഷത്തിനിടെ കുവൈത്തിൽ നിന്ന് 1,30,000 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്നതിനായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾ കുവൈത്തിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . നിയമലംഘനം കണ്ടെത്തിയാൽ കർശനമായ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്