ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കുവൈത്തിലെ ഉപഭോക്തൃ വില സൂചികകളിൽ (പണപ്പെരുപ്പം) വാർഷിക അടിസ്ഥാനത്തിൽ നവംബർ മാസത്തിൽ 3.79 ശതമാനം വർധനയുണ്ടായി. ഒക്ടോബറിനെ അപേക്ഷിച്ച് 0.23 ശതമാനം പ്രതിമാസ വർദ്ധനയും ഉണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി അൽ-ജരിദ പത്രം റിപ്പോർട്ട് ചെയ്തു.
ഭക്ഷണം, വിദ്യാഭ്യാസം, വസ്ത്രം, ഭവന സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഗ്രൂപ്പുകളുടെ വിലയിലുണ്ടായ വർദ്ധനയാണ് ഈ വർഷത്തെ പണപ്പെരുപ്പത്തിന്റെ വർദ്ധനവിന് കാരണമായത്. “ഫുഡ് ആൻഡ് ബിവറേജസ്” ഗ്രൂപ്പിന്റെ സൂചിക 2022 ലെ അതേ മാസത്തെ അപേക്ഷിച്ച് നവംബറിൽ 5.81 ശതമാനം ഉയർന്നു.
ഈ വിലക്കയറ്റം മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്കിൽ കാര്യമായ പങ്കുവഹിച്ചു. “വസ്ത്ര” വിഭാഗത്തിൽ ഗണ്യമായ പണപ്പെരുപ്പ നിരക്ക് 6.86 ശതമാനം അനുഭവപ്പെട്ടു, അതേസമയം “ഭവന സേവനങ്ങളുടെ” വില 3.13 ശതമാനം വർദ്ധിച്ചു. “ഹോം ഫർണിഷിംഗ്സ്” ഗ്രൂപ്പിൽ, വില 2.96 ശതമാനം ഉയർന്നു.
“ആരോഗ്യ” വിഭാഗത്തിൽ വിലയിൽ 2.41 ശതമാനം വർദ്ധനയും “ട്രാൻസ്പോർട്ട്” ഗ്രൂപ്പിന് 2.95 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് നവംബറിൽ 2.95 ശതമാനം വർധനയുണ്ടായി. കൂടാതെ, “കമ്മ്യൂണിക്കേഷൻസ്” ഗ്രൂപ്പ് 3.06 ശതമാനം വാർഷിക വർദ്ധനവ് രേഖപ്പെടുത്തി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്