കുവൈത്തിൽ 20 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം. 2020 ഡിസംബർ അവസാനത്തെ കണക്ക് അനുസരിച്ച് കുവൈത്ത് ജനസംഖ്യ 46,70,000 ആണ്. 16 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകില്ല. ഗർഭിണികൾ, സാംക്രമിക രോഗമുള്ളവർ എന്നിവർക്കും നൽകുന്നില്ല. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഭൂരിഭാഗം പേർക്കും സെപ്റ്റംബറോടെ കോവിഡ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം സാധ്യമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുകയാണ്. മറ്റു നിയന്ത്രണങ്ങളും നീക്കി സാധാരണ ജീവിതത്തിലേക്ക് ആറുമാസത്തിനകം കടക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. രാജ്യനിവാസികളായ സ്വദേശികളും വിദേശികളും വൈകാതെ വാക്സിൻ രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് അഭ്യർഥിച്ചു.
2021 സെപ്റ്റംബറോടെ കുവൈത്തിൽ 20 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം.

More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ